ഇത് 'ശ്രീറാം മോഡല്‍': പാതിരകഴിഞ്ഞും ജോലി, ഒപ്പിട്ടത് 2000 സര്‍ട്ടിഫിക്കറ്റുകള്‍

ദേവികുളം താലൂക്കിലെ ഇടമലക്കുടി, മറയൂര്‍ എന്നിവിടങ്ങളിലെ ആദിവാസിക്കുട്ടികള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് വലിയ പ്രശ്‌നമായിരുന്നു.

തൊടുപുഴ: പുതിയ പദവിയിലേക്കുപോകുന്ന ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓഫീസിലെ അവസാനദിവസമായ ബുധനാഴ്ച ഒപ്പിട്ടത് രണ്ടായിരത്തിലധികം ആദിവാസിക്കുഞ്ഞുങ്ങളുടെ ജനനസര്‍ട്ടിഫിക്കറ്റുകള്‍. പാതിരാകഴിഞ്ഞും പണിതീരാതെവന്നപ്പോള്‍ ബാക്കി വ്യാഴാഴ്ച രാവിലെ ഒപ്പിട്ടുതീര്‍ത്തു.

ദേവികുളം താലൂക്കിലെ ഇടമലക്കുടി, മറയൂര്‍ എന്നിവിടങ്ങളിലെ ആദിവാസിക്കുട്ടികള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് വലിയ പ്രശ്‌നമായിരുന്നു. 

ജനനസര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസംപോലും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.   ഇതിനുവേണ്ടി നടത്തിയ ഊര്‍ജിത യജ്ഞത്തിന്റെ ഫലമായി 'ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍' നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്രയധികം ജനനസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. ജോലിതീര്‍ത്ത് വ്യാഴാഴ്ച ഉച്ചയോടെയാണ് ഉച്ചയോടെയാണ് ഓഫീസ് ചുമതലകള്‍ കൈമാറി ശ്രീറാം വെങ്കിട്ടരാമന്‍ പടിയിറങ്ങിയത്.

Source : http://www.mathrubhumi.com

No comments:

Post a Comment

Please include your NAME and PLACE in your comments. Thank you for your valuable feedback.